ആറ്റിങ്ങല്‍: കര്‍ക്കടക വാവ് പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. വ്യാഴാഴ്ച വെളുപ്പിനാണ് തര്‍പ്പണച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. പൂവമ്പാറ ശിവഭദ്രാദേവീക്ഷേത്രത്തില് ബലിതർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തില്‍ വ്യാഴാഴ്ച വെളുപ്പിന് അഞ്ച് മണിമുതല്‍ പിതൃതര്‍പ്പണം നടത്താം. ഗണപതിഹോമം, തിലഹവനം എന്നിവയ്ക്കും സൗകര്യങ്ങളുണ്ടായിരിക്കും. ആനച്ചല്‍ പള്ളിമണ്‍കുഴി ഭഗവതീക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. രാവിലെ ആറ് മണിമുതല്‍ 10.30 വരെയാണ് ഇവിടെ തര്‍പ്പണം നടക്കുന്നത്.
അവനവഞ്ചേരി മൂത്തേടത്ത് ഭഗവതീക്ഷേത്രത്തിലെ ആറാട്ട് കടവില്‍ ബലി തര്‍പ്പണത്തിന് സൗകര്യമൊരുക്കിയതായി ഭാരവാഹികല്‍ അറിയിച്ചു. തന്ത്രി മനീഷ് പോറ്റി മുഖ്യകാര്‍മ്മികത്വത്തിൽ ഒരേ
സമയം 180 പേര്‍ക്ക് ഇവിടെ തര്‍പ്പണം നടത്താന്‍ കഴിയും. വെളുപ്പിന് അഞ്ച് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് തര്‍പ്പണം.
ആറ്റിങ്ങല്‍ ആവണിപുരം മഹാവിഷ്ണുക്ഷേത്രത്തോടനുബന്ധിച്ച് കൊല്ലമ്പുഴ ആറാട്ട് കടവില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ നടക്കും. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും ഉണ്ടായിരിക്കും


















