ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ആംബുലൻസ് സർവ്വീസ് പുനരാരംഭിയ്ക്കണമെന്ന ആവിശ്യവുമായ് സെക്രട്ടറിയ്ക്ക് നിവേദനം. ചിറയിൻകീഴ് എട്ടാം വാർഡ് (കോട്ടപ്പുറം) മെമ്പർ രാഖി എസ് എച്ചാണ് ആംബുലൻസ് സർവ്വീസ് പുനരാരംഭിയ്ക്കുവാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നൽകിയത്.
കോവിഡ്, വാനര വസൂരിപോലുള്ള മഹാമാരികളുടെ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആശ്രയമാകേണ്ട ആംബുലൻസ് സർവ്വീസ് നിലച്ച സാഹചര്യം ഗൗരവപൂർവ്വം പരിശോധിച്ചുകൊണ്ട് ഉടൻ തന്നെ ആവിശ്യമായ നടപടി കൈകൊള്ളണമെന്ന ആവിശ്യവുമായാണ് പഞ്ചായത്ത് അംഗമായ രാഖി എസ്.എച്ച് നിവേദനം നൽകിയിരിക്കുന്നത്.

പഞ്ചായത്ത് പരിധിയിലെ രോഗികളുടെ യാത്രാദുരിതം കണക്കിലെടുത്താണ് പഞ്ചായത്തിന് സ്വന്തമായി ഒരു ആംബുലൻസ് എന്ന ലക്ഷ്യത്തോടെ പ്രദേശവാസികളിൽ നിന്ന് സഹായം സ്വരൂപ്പിച്ച് വാങ്ങിയ ആംബുലൻസ് വാങ്ങി ഒരു വർഷം തികയും മുന്നേ തന്നെ സർവീസ് ലിയ്ക്കുകയായിരുന്നു.

ആംബുലൻസ് ഡ്രൈവർ വിദേശത്ത് പോയതോടെയാണ് സർവ്വീസ് നിലച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം, ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ആംബുലൻസ് സർവീസ് മുടങ്ങിയ അവസ്ഥ


















