നെയ്യാറ്റിൻകര അമരവിള എക്സൈസ് സംഘം കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയത്. രാജസ്ഥാൻ സ്വദേശി രാമാനന്ദ പണ്ഡ്യയാണ് പണവുമായി പിടിയിലായത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ഓറഞ്ച് വോൾവോ ബസിലാണ് പണം കൊണ്ടുവന്നത്.

അമരവിള എക്സൈസ് സംഘത്തിൻ്റെ ചോദ്യം ചെയ്യലിൽ പണം തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു എന്ന് തെളിഞ്ഞു.


















