ബിഹാർ: അധ്യാപക നിയമനം വൈകുന്നതിൽ ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയായിരുന്നു പൊലീസ് നടപടി. ബിഹാറിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് നേരെ ലാത്തിച്ചാർജ്.

ദേശീയപതാക പിടിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ച ഉദ്യോഗാർഥിയെ പട്ന അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് (എഡിഎം) ലാത്തി ഉപയോഗിച്ച് നിരന്തരം തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉദ്യോഗാർഥികളായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചു.


















