ആറ്റിങ്ങൽ: സ്റ്റേഡിയങ്ങൾ നാട്ടിലെ പൊതു ജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ. കായിക മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയം പൂട്ടി കൊണ്ട് പോകുന്ന അവസ്ഥ അനുവദിക്കില്ല. നാട്ടുകാർക്ക് പ്രയോജനപ്പെടനം. കേരളത്തിലുടനീളം അത് നടപ്പിലാക്കും. കേരളത്തിൻ്റെ കായിക രംഗത്ത് നൂതന പദ്ധതികൾ ആണ് സംസ്ഥാന സര്ക്കാര് കൊണ്ട് വരുന്നത്. 112 പഞ്ചായത്ത് തല കളിക്കളങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. കായിക രംഗത്ത് അഭിരുചി പ്രയോജനപ്പെടുത്തി കായിക ക്ഷമത മെച്ചപ്പെടുത്തും. വലിയ മാറ്റങ്ങൾക്ക് കേരളത്തിലെ കായിക രംഗത്ത് കൊണ്ട് വന്നിട്ടുണ്ടെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.എസ്.അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, എസ്.സുധീർ, വിദ്യാധരൻ പിള്ള, ഗിരിജ, സുധർമ്മ, സി.എസ്.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍
കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

















