അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഫിഷിംഗ് ബോട്ട് മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്നവരെ കാണ്മാനില്ല.
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. പ്രതികൂല കാലാവസ്ഥയായതിനാൽ തിരച്ചിൽ ദുഃസ്സഹ മാണെന്ന് കോസ്റ്റൽ പോലീസ്.
വള്ളത്തിൽ എത്ര പേരുണ്ടായിരുന്നു എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. 2 മണിയോടെയാണ് സംഭവം. മുതലപൊഴിയിൽ നിന്ന് മത്സ്യ ബന്ധനത്തിനായ് പുറപ്പെട്ട വള്ളമാണ് പൊഴിയ്ക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. മറൈൻ എംഫോസ്‌മെന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷപ്രവർത്തനം തുടരുന്നു.
വർക്കല ചിലക്കൂർ ബോട്ടുടമ കഹാറിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്.ഇയാളുടെ മക്കളും കാണാതായവരുടെ കൂട്ടത്തിലുണ്ട്. 23 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും രക്ഷപെടുത്തിയിട്ടുണ്ട് .
രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പല്‍ പെരുമാതുറയിലെത്തും. കൊച്ചിയില്‍ നിന്ന് രണ്ട് നേവി ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു.


















