കംപ്യൂട്ടര്‍ എന്‍ജിനീയര്‍ അരുണ്‍ലാല്‍ വഴിയില്‍ പരിക്കേറ്റുകിടന്നശേഷം ആശുപത്രിയില്‍ മരിയ്ക്കാനിടയായത് സുഹൃത്തിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്ന് തെളിഞ്ഞു. കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരന്‍ ചിറയത്ത് ടിനു(37)വിനെ അറസ്റ്റ് ചെയ്തു. ബാറുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ സഹായിച്ചത്
ഡിസംബര്‍ 26-ന് രാത്രി പത്തരയോടെയാണ് പുറ്റേക്കരയിലെ ഇടവഴിയില്‍ വലിയപുരയ്ക്കല്‍ വീട്ടില്‍ അരുണ്‍ലാലിനെ (36) ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമെന്ന സൂചനയുണ്ടായിരുന്നു. നഗരത്തിലെ ബാറുകളില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ സംഭവദിവസം ഏറെ വൈകിയും അരുണ്‍ലാല്‍ മദ്യപിക്കുന്നത് കണ്ടെത്തിയിരുന്നു. അരുണ്‍ലാലിന്റെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍നിന്നാണ് പ്രതിയിലേക്ക് എത്താനായത്. പതിവായി മദ്യപിക്കുന്നവരായിരുന്നു അരുണ്‍ലാലും ടിനുവുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മദ്യപിച്ചശേഷം റോഡരികില്‍ നില്‍ക്കുകയായിരുന്ന അരുണ്‍ലാലിനെ ടിനു ബൈക്കില്‍ക്കൊണ്ടുപോയി വഴിയിലിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണം.

പേരാമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി. അശോക് കുമാറും സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. പേരാമംഗലം സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രമിന്‍, എ.യു. മനോജ്, ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ.മാരായ പി.കെ. പഴനിസ്വാമി, ടി.വി. ജീവന്‍, എം.എസ്. ലിഗേഷ്, വിപിന്‍ദാസ്, ജെ. ആഷിഷ്, എസ്. ശരത്, എസ്.സുജിത്. എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

















