വനിതാ പഞ്ചായത്ത് അംഗത്തെ നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യം വിളിച്ച് ആക്രമിച്ച കേസ് പോലീസ് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന് പരാതി. അഴൂർ ഗ്രാമപഞ്ചായത്ത് മാടന്‍വിള വാര്‍ഡ് അംഗം നെസിയ സുധീറിനെ കഴിഞ്ഞ ഒന്നാം തീയതി തന്റെ വാര്‍ഡില്‍ സ്ട്രീറ്റ് ലൈറ്റുകൾ മാറ്റിക്കൊണ്ട് നിൽക്കുന്നതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും, മകനും ചേര്‍ന്ന് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എത്തിയ വാഹനം തടഞ്ഞു നിർത്തി വാഹനത്തില്‍ നിന്നും കൈക്ക് പിടിച്ചു പുറത്തിറക്കുകയും, തന്റെ വീടിന് മുന്നില്‍ ലൈറ്റ് സ്ഥാപിച്ച ശേഷം മറ്റിടങ്ങളില്‍ പോയാല്‍ മതി എന്ന് ആവശ്യപ്പെട്ട് അസഭ്യം വിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം കഠിനംകുളം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും, പ്രതികളില്‍ ഒരാളെ ഒഴിവാക്കിയതായും കൊടുത്ത മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ല എന്നും, നിസ്സാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത് എന്നും എഫ്.ഐ.ആര് കോപ്പിയില്‍ നിന്നും മനസ്സിലായി. പഞ്ചായത്ത് അംഗം സ്റ്റേഷനിൽ ഹാജരായി എഫ്.ഐ.ആർ വാങ്ങി പരിശോധിച്ചപ്പോഴാണ് പോലീസിന്റെ കള്ളക്കളി വെളിച്ചത്തായത്.

ഇതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, വനിതാ സെല്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്കി. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം അതി ശക്തമായ സമരം ആരംഭിക്കുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ അറിയിച്ചു.


















