ആറ്റിങ്ങൽ: കൗൺസിലറിൽ നിന്നും നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ തിരികെ നൽകി പിങ്ക് പോലീസ് മാതൃകയായി. ആറ്റിങ്ങൽ നഗരസഭ കൗൺസിലർ രാജഗോപാലൻ പോറ്റിയുടെ കൈവശമുണ്ടായിരുന്ന 2 പവനിൽ കൂടുതലുള്ള നഷ്ട്ടപ്പെട്ട സ്വർണാഭരണങ്ങളാണ് പിങ്ക് പോലീസ് തിരികെ നൽകി മാതൃകയായത്. ബാങ്ക് ലോക്കറിൽ വെക്കാനായി ബാഗിൽ കരുതിയ സ്വർണാഭരണങ്ങളാണ് നഷ്ട്ടമായത്. റിട്ടയേഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥനായ രാജഗോപാലൻ പോറ്റി ക്ഷേമനിധി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കെഎസ്ആർടിസിയുടെ ആറ്റിങ്ങൽഡിപ്പോയിൽ പോയി തിരിച്ച് ബാങ്കിൽ എത്തി ബാഗ് തുറന്ന് നോക്കുമ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് വീട്ടിൽ മറന്നുവെച്ചതാകാം എന്ന് കരുതി വീട്ടിൽ എത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഒരു സംശയത്തിന്റെ പേരിൽ കെഎസ്ആർടിസി ഡിപ്പോയിൽ ഫോൺ വിളിച്ച് തിരക്കിയ കൗൺസിലർക്ക് ആശ്വാസമേകിയ വാക്കുകളായിരുന്നു സ്റ്റേഷൻ നൽകിയത്. കെഎസ്ആർടിസി സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിങ്ക് പോലീസിന് സ്വർണാഭരണങ്ങൾ ലഭിച്ചെന്നും ആ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ആരെങ്കിലും തിരക്കി വന്നാൽ രേഖാമൂല സ്റ്റേഷനിൽ എത്തി കൈപ്പറ്റാം എന്ന് പറഞ്ഞശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. തുടർന്ന് കൗൺസിലർ രാജഗോപാലൻ പോറ്റിയും ഭാര്യയും മുൻ കൗൺസിലറുമായ ഗായത്രി ദേവിയും രേഖാമൂലം സ്റ്റേഷൻ എത്തുകയും പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ ലീല, എസ് സിപിഒമാരായ രേഖ ആർ നാഥ്, റെജീന ബീവി എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണാഭരണങ്ങൾ തിരികെ മടക്കി നൽകുകയുമായിരുന്നു.
ചെളിയില്‍ ആഴ്ന്ന് മണിക്കൂറുകള്‍, അത്ഭുതമായി 97കാരിയുടെ അതിജീവനം
കഠ്മണ്ഡു: പ്രളയക്കെടുതിയുടെ അതീജീവനത്തിന്റെ പ്രതീകമാണ് നേപ്പാളിലെ ദേവിഘട്ട് സ്വദേശിയായ 97കാരി ഗുണ...
















