ശമ്പള കുടിശ്ശിക ചോദിച്ചതിന് യുവാക്കൾക്ക് ക്രൂരമർദ്ദനം

Mar 4, 2023

seena

തിരുവനന്തപുരം: ശമ്പള കുടിശ്ശിക ചോദിച്ചതിന് ദളിത് യുവാവിനും സുഹൃത്തിനും ക്രൂരമർദ്ദനം. വർക്കല ചിലക്കൂരിന് സമീപത്ത് പ്രവർത്തിക്കുന്ന വേക്കേയ് നെസ്റ്റ് റിസോർട്ട് ഉടമയായ സെയ്തലിയും സംഘവുമാണ് ദളിത് യുവാവായ ശരത്തിനേയും സുഹൃത്തായ അഖിലിനെയും ക്രൂരമായി മർദിച്ചത്. ഇരുവരും സയ്യിദലിയുടെ റിസോർട്ടിലെ ജീവനക്കാരായിരുന്നു. ഇരുവർക്കും ശമ്പളം കൊടുക്കാത്തതിന്റെ പേരിൽ ജോലി ഉപേക്ഷിച്ചു മറ്റൊരു റിസോർട്ടിൽ ജോലി ചെയ്യുകയായിരുന്നു.

ശമ്പളം പലതവണ സെയ്തലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശമ്പളം തരാം എന്ന് അഖിലിനോട് സൈദലി പറയുകയും റിസോർട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഖിൽ റിസോർട്ടിൽ എത്തിയപ്പോഴാണ് ചതി മനസ്സിലായത്. സൈദലിയും സംഘവും തന്നെ റൂമിലിട്ട് അതിക്രൂരമായി മർദ്ദിച്ചുവെന്നും സെയ്ദലിയുടെ റിസോർട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നിന്റെ വിവരം എക്സൈസിനും മാധ്യമങ്ങൾക്കും ചോർത്തി കൊടുത്തു എന്ന് ആരോപിച്ചുമായിരുന്നു അതിക്രൂരമായി തന്നെ മർദ്ദിച്ചതെന്ന് അഖിൽ പറയുന്നു.

സുഹൃത്തായ ശരത്തിനെ തിരക്കുകയും തുടർന്ന് സൈദലിയും സംഘവും ശരത്തിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കടന്നു വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന ശരത്തിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട്മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായാണ് മർദ്ദിയ്കുകയായിരുന്നു. ശരത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ഇരുവരും വർക്കല പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വർക്കല പോലീസ് അന്വേഷണം ആരംഭിച്ചത്.

ഡിവൈഎസ്പി സി ജെ മാർട്ടിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ അഭിഷേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും വർക്കല പോലീസ് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

cake tower new
LATEST NEWS