നവജാത ശിശുവിന്റെ മരണം കൊലപാതകം; രണ്ട് പേർ പിടിയിൽ

May 12, 2023

seena

അന്യസംസ്ഥാന തൊഴിലാളികള്‍ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മദ്ധ്യപ്രദേശ് സ്വദേശികളായ സാധുറാം (23), മാലതി (21) എന്നിവരാണ് കേസിലെ പ്രതികള്‍.
കമ്പംമെട്ടില്‍ ദമ്പതികളെന്ന വ്യാജേനയാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം ഏഴിനാണ് കമിതാക്കള്‍ക്ക് കുഞ്ഞ് പിറന്നത്. ജനിച്ചയുടന്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശുചിമുറിയിലാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയെന്നാണ് സാധുറാമും മാലതിയും പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത് ദുരഭിമാനക്കൊലയാണെന്നാണ് സൂചന. വിവാഹത്തിന് മുന്‍പ് ജനിച്ച കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തമാസം വിവാഹിതരാകാനായിരുന്നു തീരുമാനം. വിവാഹത്തിന് മുന്‍പ് കുഞ്ഞുണ്ടായെന്ന് വീട്ടിലറിഞ്ഞാല്‍ തങ്ങളെ കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുത്തുമെന്ന് പേടിച്ചിട്ടാണ് കൃത്യം നടത്തിയതെന്നാണ് സാധുറാം പൊലീസിനോട് പറഞ്ഞത്.

cake tower new
LATEST NEWS
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണം സംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണം സംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണം സംഘടിപ്പിച്ചു....