‘സാരംഗിൻ്റെ പേരിൽ കളിക്കളം വേണം’ – കൂട്ടുകാർ സമർപ്പിച്ച നിവേദനം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അഡ്വ. ബി.സത്യൻ. അപകടമരണത്തെ തുടർന്ന് 6 പേർക്ക് അവയവം ദാനം ചെയ്ത സാരഗ് കടുത്ത ഫുട്ബോൾ ആരാധകനും കളിക്കാരനുമായിരുന്നെന്നും വളർന്ന് വരേണ്ട വലിയ ഒരു കായിക പ്രതിഭയെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം വഞ്ചിയൂർ ലോക്കൽ സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ, വഞ്ചിയൂർ രാജിവ്, സുധീഷ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.


















