തൃശൂർ: വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ 64 കാരൻ മരിച്ചു. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ (64) ആണ് മരിച്ചത്. ഭാര്യ വൽസലയെ (55) രക്ഷപെടുത്തി. ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. പ്രതീപന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന 80 വർഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞത്.
കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വത്സലയും വീഴുകയായിരുന്നു. വത്സലയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആഴമുള്ള കിണറായിതിനാൽ രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. ചേർപ്പ് പരിസരങ്ങളിൽ കുടിവെള്ള വിൽപ്പനയായിരുന്നു പ്രഭാകരന് ജോലി.

















