വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിനായി ഏറ്റെടുത്തിട്ടുള്ള ഭൂമിക്കുള്ള നഷ്ടപരിഹാരം നല്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി. കേന്ദ്രമന്ത്രി നിതിൻഗഡ്കരിക്ക് കത്തു നല്കി. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയതായി എം.പി. അറിയിച്ചു. റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ പൂർത്തിയായിട്ടുണ്ട്.
ഭൂമിയുടെ രേഖയെല്ലാം അധികൃതർക്ക് കൈമാറിയിട്ടും മാസങ്ങളായെങ്കിലും നടപടികളെങ്ങുമെത്തിയില്ല. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്ന 11 വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ഇതോടെ വലിയ പ്രതിസന്ധിയിലായി. താമസസ്ഥലം
നഷ്ടപ്പെടുന്നവർക്ക് ഭൂമിവാങ്ങാൻ മുൻകൂർ തുക നല്കിയിരുന്നു. നഷ്ടപരിഹാരം
മൂന്ന് മാസത്തിനകം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഇപ്പോൾ ആറ്
മാസത്തിലധികമായിട്ടും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ഈ വിഷയങ്ങളെല്ലാം മന്ത്രിയെ ധരിപ്പിച്ചതായി എം.പി. അറിയിച്ചിട്ടുണ്ട്

















