കേരള സർവകലാശാല സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ വൈസ് ചാൻസലറുടെ റിപ്പോർട്ട്. താൻ വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷ ആകുകയായിരുന്നുവെന്ന് വിസി നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു
ചട്ടലംഘനമാണെന്ന് പറഞ്ഞെങ്കിലും മന്ത്രി അധ്യക്ഷയായി. ചാൻസലറുടെ അസാന്നിധ്യത്തിൽ തനിക്ക് അധ്യക്ഷയാകാമെന്ന് മന്ത്രി വാദിച്ചതായും വിസിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയിൽ ഇല്ലായിരുന്നു. യോഗത്തിൽ ഉയർന്ന പേരുകൾ റിപ്പോർട്ടിൽ വിസി ഉൾപ്പെടുത്തി. സെർച്ച് കമ്മിറ്റിയിലക്കുള്ള നോമിനികളുടെ പേര് കൈമാറുകയും ചെയ്തു.



















