തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് നല്കുന്നതില് ഗുരുതരവീഴ്ച. മാര്‍ച്ച് 9ന് ഇറങ്ങിയ വിജ്ഞാപനം കൈമാറിയത് 16ന് മാത്രമാണ്. എന്നാല്‍ പെർഫോമ റിപ്പോർട്ട് ഇതുവരെ കൈമാറിയില്ല. കേസിന്റെ നാൾവഴികളും എഫ്ഐആറിന്റെ പരിഭാഷയും ഉൾപ്പെടെ പെർഫോമയിലുണ്ടാകണം. ഒരു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയാണ് രേഖകൾ ഡൽഹിയിൽ എത്തിക്കുന്നത്. എന്നാല്‍ പെർഫോമ തയ്യാറാക്കാൻ തുടങ്ങിയത് ഇന്നലെ മാത്രമാണ്. കാലതാമസത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ആഭ്യന്തര സെക്രട്ടറി ഉദ്യോഗസ്ഥരോട് ഇതേപ്പറ്റി വിശദീകരണം തേടിയിട്ടുണ്ട്.
‘നമുക്കിത് സന്തോഷത്തിന്റെ നിമിഷങ്ങൾ; ഫ്ലക്സും ചേരിതിരിഞ്ഞുള്ള പ്രകടനവും വേണ്ട’; വിഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്നതിൽ തർക്കം നിലനിൽക്കുന്നതിനിടെ തനിക്കായി...


















