എംഎ ലത്തീഫിനെ തിരിച്ചെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായതോടെയാണ് നടപടി. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി അച്ചടക്ക നടപടിയുടെ ഭാഗമായി എംഎ ലത്തീഫിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ബെന്നി ബഹനാൻ, കെ സി ജോസഫ്,ശശി തരൂർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ നേരത്തെ പാർട്ടി യോഗങ്ങളിൽ ലത്തീഫിനെ തിരിച്ചെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ബിജെപി ഒഴികെയുള്ള മറ്റു പാർട്ടികളിൽ നിന്നും ക്ഷണം ഉണ്ടായിട്ടും അതിലേക്ക് ഒന്നും പോകാതെ കോൺഗ്രസ് പാർട്ടിയിൽ ഉറച്ചു നിന്നതാണ് ലത്തീഫിനെ തിരിച്ചെടുക്കാനുള്ള മറ്റൊരു കാരണം. സസ്പെൻഷൻ പിൻവലിച്ചതായി ഉള്ള കത്ത് കെപിസിസി ആക്ടിംഗ് പ്രസിഡൻറ് എം എം ഹസ്സൻ എംഎ ലത്തീഫിന് കൈമാറി.

















