കെ കരുണാകന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോൺഗ്രസിന്റെ പിതാവ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ എന്നും സുരേഷ് ഗോപി പറഞ്ഞു
ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്ത്തി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാ ഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റെ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്രമന്ത്രി പദവിയിൽ ഇരുന്ന് കൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കെ മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


















