അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചു അനധികൃത മദ്യവില്പന നടത്തുന്നതിൽ പ്രധാനിയായ കായിക്കര മൂലയിൽതോട്ടം മൂർത്തൻവിളാകം വീട്ടിൽ സുന്ദരൻ മകൻ സുജിത് (32 വയസ്) എന്ന മുൻ അബ്കാരി കേസുകളിലെ പ്രതിയെ അനധികൃതമദ്യവില്പനയ്കിടെ ചിറയിൻകീഴ് എക്സ്സൈസ് പിടികൂടി. എക്സ്സൈസ് പാർട്ടിയെ കണ്ടു വാഹനവും മദ്യവും ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്സ്സൈസ് ഉദ്യോഗസ്ഥർ കീഴടക്കിയത്.
സുജിത്തിന്റെ മദ്യവില്പനയെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സ്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. മദ്യവില്പന നടത്തികൊണ്ടിരുന്ന ഇയാളിൽ നിന്നും 40 കുപ്പി വിദേശമദ്യവും മദ്യവിൽപനയ്ക്കായ് മദ്യം സൂക്ഷിച്ചിരുന്ന KL 16 A B 1132 ഡിയോ 125 സ്കൂട്ടറും മദ്യം വിറ്റ വകയിൽ കിട്ടിയ പണവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. സുജിത്തിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സ്സൈസ് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. ഷിബുകുമാർ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ വൈശാഖ്, ശരത്ബാബു, എക്സ്സൈസ് ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ ഉൾപ്പെട്ട എക്സ്സൈസ് ടീം ആണ് പ്രതിയെ പിടികൂടിയത്.


















