ആറ്റിങ്ങൽ: കൊല്ലമ്പുഴ മുതൽ കോരാണി വരെയുള്ള വിവിധ സ്ഥലങ്ങളിലെ ആട്ടോ റിക്ഷ സ്റ്റാന്റുകൾ കേന്ദ്രീകരിച്ചും, കോളേജ്, ഐ ടീ ഐ വിദ്യാർത്ഥികൾക്കും ഫോണിലൂടെ
ഓർഡർ സ്വീകരിച്ച് മയക്ക് മരുന്ന് കച്ചവടം നടത്തി വരുന്ന പ്രതി ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി. കീഴാറ്റിങ്ങൽ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവൻ വീട്ടിൽ
മനോജ്(45) ആണ് പിടിയിലായത്.
പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ
അന്വേഷണത്തിലാണ് പ്രതിയിൽ നിന്നും മാരക മയക്ക് മരുന്നായി 2.5 ഗ്രാം എംഡി എം എ, 70 ഗ്രാം ഗഞ്ചാവ് എന്നിവ കൈരളി ജംഗ്ഷനിൽ വച്ച് കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐ മാരായ ജിഷ്ണു എം.എസ്, ബിജു എ ഹക്ക്, എ എസ് ഐ രാധാകൃഷ്ണൻ, എസ് സി പി ഓ മാരായ അനിൽകുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം ശരാശരി 25,000/- രൂപയുടെ മയക്ക് മരുന്ന് പ്രതി ചില്ലറ
വ്യാപാരം നടത്തി വരുന്നു. പ്രതിയിൽ നിന്നും മയക്ക് മരുന്ന് തൂക്കി നൽകാനുപയാഗിക്കുന്ന ത്രാസും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

















