സഹകരണ സംഘങ്ങളുടെ കിട്ടാകടം പിരിക്കാൻ സെയ്ൽ ഓഫീസർമാർക്കു പരിശീലനം നൽകുന്നു. സംഘങ്ങളുടെ കുടിശ്ശികയിടക്കാൻ വായ്പക്കാരന്റെ സ്ഥാവരജംഗമവസ്തുക്കൾ ലേലം ചെയ്തെടുക്കാനുള്ള അധികാരം സെയ്ൽ ഓഫീസർക്കാണ്. അർധജുഡീഷ്യൽ അധികാരമുണ്ടെങ്കിലും നിയമവുമായി ബന്ധപ്പെട്ട് പരിശീലനം കിട്ടാത്തതിനാൽ ചിലർക്കെങ്കിലും ഈ ജോലി വേണ്ടവിധം നിർവഹിക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ജപ്തിക്ക് അധികാരമുള്ള ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.
രണ്ടു ദിവസത്തെ പരിശീലനം ഈ മാസം തന്നെ എല്ലാ ജില്ലകളിലും പൂർത്തിയാകും.
മൂന്നു മാസം മുൻപ് സഹകരണ രജിസ്ട്രാർ ആയി ചുമതലയേറ്റ ഡി. സജിത്ത് ബാബു ഇതിനോടകം ജോയിന്റ് രജിസ്ട്രാർമാർക്കും സെയ്ൽ ഓഫീസർമാർക്കുമായി രണ്ടു പ്രാവിശ്യം ഓൺലൈനിൽ അവലോകനയോഗം നടത്തി.
കിട്ടാകടം പെരുകുന്നത് അനുവദിക്കാനാകില്ലെന്നും നിയമ നടപടിയിലൂടെ പരമാവധി തിരിച്ചു പിടിക്കണമെന്നും രജിസ്ട്രാർ നിർദേശിച്ചു. ഇതേത്തുടർനാണ് മൂന്നു മേഖലകൾ കേന്ദ്രികരിച്ചു പരിശീലനം നൽകുന്നത് വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊന്ന്.
സഹകരണ മേഖലയിലെ മൊത്തം വായ്പയുടെ 30 ശതമാനം കിട്ടാകടമാണെന്നാണു കണക്കാക്കുന്നത്. വർഷം കഴിയുന്തോറും അത് പെരുക്കുകയാണ്. എന്നിട്ടും 18 വർഷമായി ജപ്തി നടപടി കാര്യക്ഷമല്ല. ഇത് തുടർന്നാൽ സഹകരണമേഖല വലിയ പ്രതിസന്ധിയിലാകുമെന്നു തിരിച്ചറിഞ്ഞാണ് കർശന നടപടി.
തിരിച്ചടവ് മുടക്കുന്നവർ, എല്ലാക്കൊലവും നടത്താറുള്ള ഒറ്റ തവണ തീർപ്പാക്കലിന്റെ മറ പിടിച്ചു ആനുകൂല്യം കൈപ്പറ്റുന്നരീതിക്ക് ഇത്തവണ മുതൽ തടയിട്ടിരിക്കുകയാണ്. ചിലർ, പലിശ മാത്രം അടച്ചു വായ്പ പുതുക്കാറുണ്ടായിരുന്നു ഇതും ഇനി പറ്റില്ല. ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം നേടിയവർക്കും കുടുംബത്തിനും രണ്ടു വർഷത്തേക്ക് പുതിയ വായ്പ നൽകില്ല. ഒരിക്കൽ ആനുകൂല്യം കിട്ടിയാൽ അടുത്ത 5 വർഷത്തേക്ക് ഒറ്റ തവണ തീർപ്പാക്കലിന് അർഹതയുണ്ടാകുകയുമില്ല.
നിയമം കർശനമാക്കിയതിനു പിന്നാലെയാണ് ജപ്തി നടപടിയിലെ കാലത്താമസമൊഴിവാക്കാൻ തീരുമാനിച്ചത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സെയ്ൽ ഓഫീസർമാരായി നിയോഗിക്കുന്നത്. അവരുടെ ചെലവിനത്തിലെ തുക, സംഘം മുൻകൂർ ട്രഷറിയിൽ അടക്കണം. വലിയ സംഘങ്ങളിൽ മുഴുവൻ സമയ സെയ്ൽ ഓഫീസർമാർ ഉണ്ടാകും. ചെറിയ സംഘങൾ താലൂക്ക്തല സെയ്ൽ ഓഫീസർമാരുടെ സേവനം തേടും. സംസ്ഥാനത്തു ആയിരത്തിലതികം സെയ്ൽ ഓഫീസർമാരുണ്ട്.



















