പള്ളിക്കൽ കാട്ടുപുതുശ്ശേരിയ്ക്ക് സമീപം യുവാവിന് നേരെ വധശ്രമം നടത്തിയ കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കാട്ടുപുതുശ്ശേരി പറങ്കിമാംവിള വീട്ടിൽ 18 വയസുള്ള അൽ അമീനാണ് അറസ്റ്റിലായത്.
കാട്ടുപുതുശ്ശേരി തോളൂർ സ്വദേശി 36 വയസുള്ള വിജാസിനെയാണ് പ്രതി മുൻവിരോധത്താൽ കമ്പികൊണ്ട് ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് പരിക്കുപറ്റിയ വിജാസ് ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം പോലീസിൽ പരാതിനല്‌കിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്. ഐ. രാജികൃഷ്ണ, CPO മാരായ സുബീഷ്, രതീഷ് കുമാർ, നിതിൻ, സന്തോഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.



















