പിണറായി വിജയന്റെ ഭരണത്തിന് കീഴിൽ നാട്ടില്‍ സമ്പൂര്‍ണ അരാജകത്വമാണെന്നും രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും കലാലയങ്ങളിലെ ക്രൂരതയും നിലവാരത്തകര്‍ച്ചയും മൂലം കുട്ടികള്‍ നാടുവിടുകയാണെന്നും മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയവും പ്രീണന വിരുദ്ധ രാഷ്ട്രീയവും ബിജെപി പ്രവർത്തകർ കേരളത്തിലെ ജനതയെ ബോധ്യപ്പെടുത്തണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വലിയ വിജയം, ക്യാപ്സൂളുകൾ വഴി വരുന്നതല്ല. വിജയത്തിന് പിന്നിൽ പ്രാദേശിക തലംമുതല്‍ നേതാക്കളുടെ കഠിനാധ്വാനമുണ്ട്. സോഷ്യൽ മീഡിയക്കപ്പുറം ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ഒരോരുത്തരും തയ്യാറകണമെന്നും വി.മുരളീധരൻ പറഞ്ഞു. ആറ്റിങ്ങലിൽ ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാപ്രസിഡന്‍റ് എസ്.ആർ.റജികുമാർ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



















