വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ പ്രതി അറസ്റ്റിൽ. രാത്രികാലങ്ങളിൽ വീടുകൾ കുത്തിതുറന്നു മോഷണം നടത്തിയ കേസുകളിലെ മുഖ്യ പ്രതിയായ ഇടുക്കി ചെലമൂട് സ്വദേശി രാജേഷ് നെയും (40) സഹായിയായ ഇടുക്കി സ്വദേശി രേഖയെയുമാണ് (36) വട്ടപ്പാറ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയും വട്ടിയൂർകാവ് കൊടുങ്ങന്നൂർ സ്വദേശി കോപ്ര ബിജുവും രാജേഷ് ചേർന്ന് 27.7.25 നു വേറ്റിനാട് ജംഗ്ഷനിയുള്ള രമ്യയുടെ വീട് കുത്തിതുറന്നു 25000 രൂപയും മൊബൈൽ ഫോണും മോഷണം നടത്തിയ കേസിലേക്കും പേരുംകൂർ എന്ന സ്ഥലത്തുള്ള ഷീബയുടെ വീട് കുത്തിയതുറന്നു മോഷണം നടത്തിയ കേസിലേക്കുമാണ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് അരുവിക്കര,പാലോട് വട്ടിയൂർകാവ് പോലീസ് സ്റ്റേഷൻ പരിധികളിൽ സമീപകാലത്തു നടന്ന മോഷണങ്ങളിൽ രാജേഷ് ഉൾപ്പെട്ടിട്ടുള്ളതായും വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ പറയുന്നു. പ്രതിയെ വട്ടപ്പാറ സി ഐ ശ്രീജിത്ത്, എസ് ഐ ബിനി മോൾ, എസ് ഐ പ്രദീപ്, സി പി ഒമാരായ പ്രശാന്ത്, ചിന്തു പ്രസാദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തതത്.


















