വയോധികയുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വെഞ്ഞാറമൂട് കൊക്കോട് സീബാ ഭവനിൽ ലീലാമ്മ (70) എന്ന വയോധികയുടെ ഒന്നര പവൻ തൂക്കമുള്ള മാല കവർന്ന കേസിൽ തൃശ്ശൂർ ഒരുമനയൂർ തങ്ങൾപടിപട്ടത്ത് വീട്ടിൽ തൊപ്പി യൂസഫ് (45) ആണ് പിടിയിലായത്. സംസ്ഥാനത്തുടനീളം ഇരുപതിലധികം കേസുകളുള്ളതും കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമാണ് തൃശ്ശൂർ സ്വദേശിയായ യൂസഫ്.
പകൽസമയം ബസ്റ്റാൻഡുകളിൽ റെയിൽവേ സ്റ്റേഷനുകളിലും മറ്റ് തിരക്കുള്ള ജംഗ്ഷനുകളിലും കറങ്ങി നടന്ന വൃദ്ധരായ സ്വർണാഭരണം ധരിച്ച ആളുകളെ കണ്ടെത്തി അവരെ കവർച്ച ചെയ്യുകയാണ് യൂസഫിന്റെ മോഷണ രീതി.
വൈറ്റില ഹബ്ബിൽ വച്ച് റൂറൽ എസ് പി സുദർശനൻ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലുവ, അങ്കമാലി, കൈപ്പമംഗലം, പേരാവൂർ, നോർത്ത് പരവൂർ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉൾപ്പെട്ട പ്രതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ്.
റൂറൽ എസ് പി സുദർശനൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാൽ, വെഞ്ഞാറമൂട് ഐ എസ് എച്ച് ഒ ആസാദ് അബ്ദുൽകലാം, എസ് ഐ മാരായ സജിത്ത്, ഷാൻ ഷാജി, സിപിഒമാരായ സിയാസ്, ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


















