അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയിൽ അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മേഖല ഒന്നടങ്കം ആശങ്കയിലായിരിക്കുകയാണ്.
കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത് നാലോളം ദിവസങ്ങൾക്ക് മുൻപാണെങ്കിലും ഈ വിവരം ബന്ധപ്പെട്ടവർ പുറത്ത് വീട്ടിരുന്നില്ല. കുട്ടിയ്ക്ക് രോഗം പകരുവനുള്ള കാരണം വ്യക്തമല്ല, വീട്ടിലെ കിണർ വെള്ളം, പുറത്തുള്ള വെള്ളവുമായുള്ള സമ്പർക്കത്തിനുള്ള സാധ്യതകൾ തുടങ്ങിയവ ബന്ധപ്പെട്ടവർ പരിശോധിച്ചാൽ മാത്രമേ കാരണം വ്യക്തമാകൂ. ജില്ലയിലും, സമീപപ്രദേശങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നത് അഞ്ചുതെങ്ങ് മേഖലയിൽ ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്ന ആരോപണങ്ങളും ഇതിനോടകം ഉയർന്നുകഴിഞ്ഞു.
ജില്ലയിൽ, കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ 5 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. കിഴുവിലം, അഞ്ചുതെങ്ങ്, നെല്ലിമൂട്, മുത്താന, പുന്നക്കാട് സ്വദേശികൾക്കാണ് കഴിഞ്ഞ 18നും 19 നും രോഗം സ്‌ഥിരീകരിച്ചത്. ഈ മാസം ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 47 കേസുകളിൽ 25 എണ്ണവും തിരുവനന്തപുരത്താണ്.
![]()
![]()


















