റിയാദ്: ഒരു വർഷം പഴക്കമുള്ള, പ്രവാസിയുടെ അസ്ഥികൂടം സൗദി അറേബ്യയില്‍ കണ്ടെത്തി. ബംഗ്ലാദേശ് സ്വദേശിയിയായ ഷഫീഖ് ബിസാസിന്റെ (48) മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇയാൾക്കെതിരെ ജോലിയിൽ നിന്നും ഒളിച്ചോടിയതിന് (ഹുറൂബ്) കേസ് രജിസ്റ്റർ ചെയ്തിരുന്നതായി സൗദി പൊലീസ് വ്യക്തമാക്കി.
റിയാദ്: ഒരു വർഷം പഴക്കമുള്ള, പ്രവാസിയുടെ അസ്ഥികൂടം സൗദി അറേബ്യയില്‍ കണ്ടെത്തി. ബംഗ്ലാദേശ് സ്വദേശിയിയായ ഷഫീഖ് ബിസാസിന്റെ (48) മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇയാൾക്കെതിരെ ജോലിയിൽ നിന്നും ഒളിച്ചോടിയതിന് (ഹുറൂബ്) കേസ് രജിസ്റ്റർ ചെയ്തിരുന്നതായി സൗദി പൊലീസ് വ്യക്തമാക്കി.
കിഴക്കൻ പ്രവിശ്യയിലെ നാരിയയിലെ സറാർ പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം ഒരു അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇതിന് സമീപത്ത് നിന്ന് ലഭിച്ച വസ്ത്രങ്ങളുടെ ഭാഗങ്ങൾ ഷഫീഖ് ധരിച്ചിരുന്നതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്ന് സൗദി പൊലീസ് അറിയിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം മുലൈജ മഖ്ബറയിൽ ഖബറടക്കി.
![]()
![]()

















