മുതലപ്പൊഴി അപകട മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു ടെക്നിക്കൽ ടീം ( CWPRS ) ജൂലൈ മാസത്തിൽ പ്രദേശം വീണ്ടും സന്ദർശിക്കുമെന്നും, സാങ്കേതിക സമിതിയുടെ സന്ദർശനവേളയിൽ, മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി നേരിട്ട് കേൾക്കുമെന്നും അതിനുശേഷം തുടർനടപടികൾക്കായി വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
സുരക്ഷിതമായ മത്സ്യബന്ധനം ഉറപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കും. ദിശാ ലൈറ്റ് മുന്നിലേക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ അനുകൂല നടപടിയുണ്ടാകും.
നിലവിൽ മണൽ അടിഞ്ഞുകൂടുന്നത് വലിയ പ്രശ്നമായി നിലനിൽക്കുന്നതിനാൽ ഡ്രെഡ്ജിംഗ് ആവശ്യമുണ്ട്. നിലവിൽ ലഭ്യമായ ഡ്രെഡ്ജറുകൾക്ക് പരിമിതികളുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശം കൂടി പരിഗണിച്ച്, അദാനിയുടെ പക്കലുള്ള കൂടുതൽ ശേഷിയുള്ള ഡ്രെഡ്ജർ ഉപയോഗിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇതിന്റെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിച്ച ശേഷം അനുകൂല തീരുമാനമെടുക്കും. പുലിമുട്ടിൽ നിന്നും തകർന്ന് അഴിമുഖത്ത് വീണുകിടക്കുന്ന കല്ലുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിൽ ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ്,ഫിഷറീ ഉദ്യോഗസ്ഥരായ സ്മിത. ആർ. നായർ (അഡീഷണൽ ഡയറക്ടർ ഓഫ് ഫിഷറീസ് ) സതീഷ് കുമാർ. എ. പി (ഫിഷറീസ് ജോയിന്റ് ഡയറക്ടർ ) അമ്പിളി. ആർ. (ഫിഷറിസ് ജോയിന്റ് ഡയറക്ടർ ) മുജീബ്. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) ഷീജ മേരി. എ. പി. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) രാജേഷ്. എസ്. നിബിൻ. (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ )ഡോക്ടർ. വിഷ്ണു രാജ് (അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ) ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരായ കെ പി വൈ ഗായ ( ചീഫ് എൻജിനീയർ ) ബി എസ് മായ ( സൗത്ത് സോൺ സൂപ്രണ്ടിംഗ് എൻജിനീയർ ) വിപിൻ വി ( എക്സിക്യൂട്ടീവ് എഞ്ചിനീയർ ) രാകേഷ് ( അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ) ഹരികുമാർ ( അസിസ്റ്റൻറ് എൻജിനീയർ ) തുടങ്ങിയവർ അനുഗമിച്ചു.
ജോളി പത്രോസ് ( പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ഗീത സുരേഷ്
( ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ജസീം മഹാണി ( ജില്ലാ പഞ്ചായത്ത് അംഗം ) ജോസ് നിക്കോളാസ് (കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) സിന്ദു ( ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ) സിൻസി റൂബി ( അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ) മത്സ്യത്തൊഴിലാളി പ്രതിനിധികളായ, വല്ലേരിയൻ ഐസക് വർഗീസ് താഴംമ്പള്ളി, ബിനു പീറ്റർ, നാസ് ഖാൻ, സജീബ് പുതുക്കുറിച്ചി, ഷഹിൻ ഷാ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.




















