അസ്ഥിരോഗ ചികിത്സാരംഗത്തെ അതികായനായിരുന്ന ഡോക്ടർ ചെറിയാൻ തോമസിന്റെ നിര്യാണം നാടിനും നാട്ടുകാർക്കും വലിയൊരു നഷ്ടമാണ്. കഴിഞ്ഞദിവസം അന്തരിച്ച ഡോക്ടർ ചെറിയാൻ എം തോമസിനെ അറിയുന്നവരും കേൾക്കുന്നവരും കേരളത്തിൽ ലക്ഷോപലക്ഷമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച്, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനം നടത്തി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസ്ഥിരോഗ ചികിത്സ വിഭാഗം മേധാവിയായി, കരുത്തനായ ഡോക്ടർ എന്ന പേര് സമ്പാദിച്ച ഡോക്ടർ ചെറിയാൻ തോമസ് (83) കേരളത്തിന്റെ ആരോഗ്യരംഗത്തെ അതികായൻ തന്നെയായിരുന്നു.
സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയുടെ അമരക്കാരനായി.
തെക്കൻ കേരളത്തിന്റെ അസ്ഥിരോഗ ചികിത്സയുടെ പകരം വയ്ക്കാനാവാത്ത ഡോക്ടറായിരുന്നു ചെറിയാൻ തോമസ് എന്നത് അദ്ദേഹത്തിന്റെ കൈപ്പുണ്യം വിളിച്ചറിയിക്കുന്നതായിരുന്നു. ഈ നഷ്ടം നികത്താനാവാത്ത വിടവ് തന്നെയാണ്.
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് കോട്ടയം പുതുപ്പള്ളി എറികാട് മോറിയ മാർത്തോമ പള്ളിയിലാണ് അദ്ദേഹത്തിന്റെ സംസ്കാരം.


















