‘ഒരു മിനിറ്റ് കൊണ്ട് ‘നീറ്റ്’ പരീക്ഷ എഴുതാൻ പറ്റുമോ? 668 മാർക്ക്, കിട്ടിയത് മൈനസ് 11!’

Jul 28, 2026

seena

ബംഗളൂരു: നീറ്റ് യുജി പരീക്ഷയുടെ ഒഎംആര്‍ ഉത്തരക്കടലാസില്‍ കൃത്രിമം നടന്നെന്നു ആരോപിച്ച് കര്‍ണാടക ഹാവേരി സ്വദേശിയായ വിദ്യാര്‍ഥിനി ബിന്ദുശ്രീ ജെ പവാര്‍ ദേശീയ പരീക്ഷാ ഏജന്‍സിക്കു (എന്‍ടിഎ) പരാതി നല്‍കി. 668 മാര്‍ക്കിനു പകരം മൈനസ് 11 മാര്‍ക്കാണ് ലഭിച്ചതെന്നു ബിന്ദുശ്രീ പരാതിയില്‍ പറയുന്നു. 180 ചോദ്യങ്ങളില്‍ 165നും ഉത്തരം എഴുതിയിരുന്നു.

എന്നാല്‍ എന്‍ടിഎയില്‍ നിന്നു ലഭിച്ച ഒഎംആര്‍ ഉത്തക്കടലാസില്‍ 41 ചോദ്യങ്ങള്‍ക്കേ ഉത്തരമെഴുതിയുള്ളു എന്നാണ് കാണിക്കുന്നത്. പരീക്ഷാ ഹാളില്‍ ഉച്ചയ്ക്ക് 1.56നു പ്രവേശിച്ച് 1.57നു ഇറങ്ങിപ്പോയെന്നു കാണിക്കുന്നുവെന്നും 3 മണിക്കൂറുള്ള പരീക്ഷ ഒരു മിനിറ്റ് കൊണ്ട് എങ്ങനെയാണ് എഴുതുന്നതെന്നും വിദ്യാര്‍ഥിനി ചോദിച്ചു. ഇക്കാര്യങ്ങളില്‍ വ്യക്തത തേടി ഒട്ടേറെ തവണ ഇമെയിലിലും ഹെല്‍പ് ലൈന്‍ വഴിയും എന്‍ടിഎയെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നു വിദ്യാര്‍ഥിനി പറയുന്നു.

രണ്ടാം വര്‍ഷ പിയു പരീക്ഷയില്‍ 95 ശതമാനം മാര്‍ക്കി നേടിയ ബിന്ദുശ്രീ 2 വര്‍ഷം പഠിച്ചാണ് നീറ്റ് പരീക്ഷ എഴുതിയത്. എന്‍ടിഎ പുറത്തുവിട്ട ഒഎംആര്‍ ഷീറ്റ് തന്റേതല്ലെന്നും യഥാര്‍ഥ ഒഎംആര്‍ ഉത്തരക്കടലാസ് നല്‍കണമെന്നുമാണ് വിദ്യാര്‍ഥിനിയുടെ ആവശ്യം.

cake tower new
LATEST NEWS