മകളെ കൈപിടിച്ച് ഏൽപ്പിച്ച് അവൾ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് കണ്ടിരുന്ന ആ കണ്ണുകളിൽ സന്തോഷശ്രുക്കൾ നിറഞ്ഞ് തൊട്ടുമുൻപത്തെ ദിവസമായിരുന്നു.
എന്നാൽ ആ മംഗല്യപ്പന്തലിലെ ചിരിയും ആഘോഷങ്ങളും മാറുംപോക്കും മുൻപേ, ആ കുടുംബത്തെയും നാടിനെയും ആകെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ആ അച്ഛന്റെ അപ്രതീക്ഷിത വേർപാടിന്റെ വാർത്തയെത്തിയത്.
വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തിലെ കിഴക്കൻ വിലാസത്തിൽ പ്രസാദ് (59) ആണ് എല്ലാവരെയും നൊമ്പരത്തിലാഴ്ത്തി വിടപറഞ്ഞത്.
ഇളയ മകൾ ശ്രീലക്ഷ്മിയുടെ വിവാഹച്ചടങ്ങുകൾക്ക് തൊട്ടുപിന്നാലെയായിരുന്നു ആ കുടുംബത്തെ തകർത്തുകളഞ്ഞ ഈ ദാരുണ സംഭവം.
കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം.
തുടർന്ന് തിരികെ കിഴക്കായിക്കോണം സ്‌നേഹ ഓഡിറ്റോറിയത്തിൽ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്ത മനോഹരമായ വിവാഹ സൽക്കാര ചടങ്ങുകളും നടന്നു.
എന്നാൽ ആഘോഷങ്ങൾക്കൊടുവിൽ പ്രസാദിനെ കാണാതാവുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരികെയെത്താതിരുന്നതിനാൽ തുടർന്ന് ഉത്കണ്ഠയിലായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശമാകെ തിരച്ചിൽ നടത്തി വരികയായിരുന്നു.
ഒടുവിൽ ചൊവ്വാഴ്ച ഉച്ചയോടെ പന്തപ്പാവിൽക്കോണത്തിന് സമീപം സമീ പമ്മുള്ള ഒരു കടയുടെ പിന്നിൽനിന്ന് പ്രസാദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആനന്ദത്തിന്റെ അലകളുയർന്ന ആ വീട്ടിലേക്ക് പ്രിയപ്പെട്ട അച്ഛന്റെ മൃതദേഹം കണ്ടെത്തേണ്ടിവന്ന ദുരവസ്ഥയിൽ വിങ്ങലിച്ചു നിൽക്കുകയാണ് ആ കുടുംബം.
ഭാര്യ: ബിന്ദു. മകൾ: പാർവ്വതി, ശ്രീലക്ഷ്മി.

















