ആറ്റിങ്ങൽ: സംസ്ഥാനത്ത് സ്വന്തമായി കളിസ്ഥലമില്ലാത്ത മുഴുവൻ പഞ്ചായത്തുകളിലും എൽ ഡി എഫ് സർക്കാർ കളിസ്ഥലം യാഥാർത്ഥ്യമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. ഒരു കോടി രൂപ ചിലവിട്ട് മുദാക്കൽ പഞ്ചായത്തിൽ നിർമ്മിക്കുന്ന കോളൂർ സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വി ശശി എം എൽ എ അധ്യക്ഷനായി. മുദാക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശി സ്വാഗതവും വാർഡംഗം മനോജ് നന്ദിയും പറഞ്ഞു. വാർഡംഗങ്ങളായ എ ചന്ദ്രബാബു, ബാദുഷ, സി പി ഐ എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ്, ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ബി രാജീവ്, സി പി ഐ ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ പി കെ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.


















