മൂവാറ്റുപുഴ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും എതിർദിശയിൽ നിന്നും വന്ന ബൈക്കും കൂട്ടിയിച്ച് കഴിഞ്ഞ ദിവസം അപകടം നടന്നു.
വെമ്പായം ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്ത് പോയ ബൈക്ക് യാത്രികൻ വലതുവശത്തേക്കുള്ള ബൈ റോഡിൽ കയറുന്നതിനായി വാഹനം വലത്തോട്ട് തിരിക്കുകയും പെട്ടെന്ന് തന്നെ വാഹനം ഇടത്തേക്ക് തിരിക്കുകയും ചെയ്തു. ഈ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുന്നതിനായി ബസ് വലത്തേക്ക് തിരിക്കുകയായിരുന്നുവെന്നാണ് കെഎസ്ആർടിസി ബസ് ഡ്രൈവർ സിറാജ് പറയുന്നത്.

ബൈക്ക് യാത്രികൻ ബൈക്കിൽ നിന്നും തെറിച്ചു വീഴുകയും ബൈക്ക് പൂർണ്ണമായും തകരുകയും ചെയ്തു. ബൈക്ക് യാത്രികൻ ഹാപ്പിലാൻഡ് സ്വദേശി അനിൽകുമാറിനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു.
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച കെഎസ്ആർടിസി ബസ് സമീപത്തുള്ള കൊടിമരവും തകർത്ത് കടയുടെ ചുവരിൽ ഇടിച്ചാണ് നിന്നത് കെഎസ്ആർടിസി ഡ്രൈവറും അത്ഭുതകരമായ രക്ഷപ്പെട്ടു. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിച്ചത് കൊണ്ടാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആർടിസി ഡ്രൈവർ പറയുന്നു. ബസ് യാത്രക്കാർക്ക് പരിക്കില്ല.

















