തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിയ്ക്കുവാനായ് ആറ്റിങ്ങൽ വലിയ കുന്നിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പുതിയ ജലശുദ്ധീകരണ പ്ലാന്റ് കാലതാമസം കൂടാതെ പ്രവർത്തനസജ്ജമാക്കമെന്ന ഉത്തരവാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിൽ ആന്റണി ഡൊമിനിക് പുറപ്പെടുവിച്ചത്. ജല അതോറിറ്റി ആറ്റിങ്ങൽ ജലവിതരണവിഭാഗം എക്സിക്യു ട്ടീവ് എൻജിനിയർക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്ലിയിട്ടുള്ളത്.
അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായിക്കര നാലാം വാർഡിലെ ജനങ്ങൾ അനുഭവിക്കുന്ന ശുദ്ധജ ലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കായിക്കര സ്വദേശി സുനിത സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രദേശത്ത് ജലജീവൻ മിഷൻ വഴി നിരവധി പുതിയ കണക്ഷനുകൾ നൽകിയെങ്കിലും മർദം കുറവാണെന്നും വലിയകുന്നിലെ പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ പരാതി പരിഹരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.


















