സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പെട്ട എസ്എഫ്ഐ നേതാവായ ആദർശിനെ വിളിപ്പിച്ചിട്ട് സ്റ്റേഷനിൽ എത്താത്തതിനെ തുടർന്ന് ആദർശിന്റെ വീട്ടിലെത്തിയ കഴക്കൂട്ടം പോലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തു. ഇതുവരെയും പ്രിവന്റീവ് അറസ്റ്റ് ആയി കഴക്കൂട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഒരു മാസം മുമ്പ് യൂണിവേഴ്സിറ്റി പരീക്ഷയിൽ ചോദ്യപേപ്പർ വാട്സാപ്പിൽ അയച്ചു കൊടുത്തു സുഹൃത്തിനെ കൊണ്ട് ഉത്തരങ്ങൾ വരുത്തി എഴുതിയത് കണ്ടെത്തിയതിനെ തുടർന്ന് ഒളിവിൽ ആയിരുന്നു ആദർശ്. നിലവിൽ കേരളത്തിൽ എവിടെയെങ്കിലും അർജുൻ ആയെങ്കിയുടെ പേരിൽ വാറന്റ് ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുന്നു.