വർക്കല: വർക്കല ലഹരി മാഫിയകൾ ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ പിടിയിൽ. പോലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ
ലഹരി മാഫിയകൾ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഗൃഹനാഥനെ കൊലപ്പെടുത്തിയത്.
അഞ്ചംഗ സംഘം തലയ്ക്കടിച്ചു ആണ് കൊലപ്പെടുത്തിയത്. പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വർക്കല വെട്ടൂർ സ്വദേശികളായ ഹായിസ് നൂഹു സെയ്ദാലി ജസിം അഞ്ചാം പ്രതിയായ വെട്ടൂർ സ്വദേശി ആഷിർനെ സംഭവദിവസം തന്നെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇതോടെ എല്ലാ പ്രതികളും പിടിയിലായി. താഴെ വെട്ടൂർ തീരത്തിനോട് ചേർന്ന് ഷെട്ടു കെട്ടിയുള്ള പ്രതികളുടെ ലഹരി ഉപയോഗം ഷാജഹാനും ബന്ധുവും ചോദ്യംചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ പിന്നാലെയാണ് രാത്രിയോടെ അഞ്ചംഗ സംഘം ഷാജഹാനെ തീരത്തിനോട് ചേർന്ന് കുറ്റിക്കാട്ടിൽ പതിയിരുന്ന് ആക്രമിച്ചത്.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എസ് എച്ച് ഒ പ്രവീൺ ജെ എസ്, അയിരൂർ എസ് എച്ച് ഓ ശ്യാം എന്നീ സംഘങ്ങളാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് നാഗർകോവിൽ വഴി തിരുവനന്തപുരത്ത് നഗരത്തിൽ എത്തി എന്നുള്ള വിവരം ലഭിച്ചത് തുടർന്ന് തന്ത്രപരമായ നീക്കത്തിലൂടെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്.
പ്രതികളെ ഇന്നുച്ചയ്ക്ക് കോടതിയിൽ ഹാജരാക്കി റിമാൻ ചെയ്യും.

















