പണം നൽകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഗൃഹനാഥനായ കിഴുവിലം വലിയകുന്ന് ദേശത്ത് ഗസ്റ്റ് ഹൗസിന്റെ സമീപം സരോജം വീട്ടിൽ നിഷാന്തിനെ തട്ടിക്കൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ. ബിസിനസ് സംബന്ധമായ തർക്കത്തെ തുടർന്ന് നിഷാന്ത് പ്രതികൾക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞാണ് പ്രതികൾ നിഷാദിനെ തട്ടിക്കൊണ്ടുപോയത്.
തുടർന്നു പോലീസ് പ്രതികൾക്കായി വ്യാപകമായ അന്വേഷണം നടത്തുകയും പ്രതികൾ സഞ്ചരിച്ചു വന്ന വാഹനത്തിലെ ജിപിഎസ് സംവിധാനം വഴി പ്രതികളുടെ സങ്കേതം മനസ്സിലാക്കുകയും കാസർകോട്ട് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ് ഐ അഭിലാഷ്, എസ് ഐ രാജീവൻ പോലീസ് ഉദ്യോഗസ്ഥരായ റിയാസ് സൈദലി നന്ദൻ എന്നിവർ ചേർന്ന സംഘമാണ് കാസർകോട്ടിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശി റോയ് സി ആന്റണി (47), കോഴിക്കോട് സ്വദേശികളായ ഷംനാദ് (33), ഹർഷാദ് വയസ്സ് (32), ആലപ്പുഴ സ്വദേശി ഫ്രെഡി എന്ന് വിളിക്കുന്ന നെൽസൺ (33) എന്നിവരാണ് അറസ്റ്റിൽ ആയത്.

















