വട്ടപ്പാറ, പോത്തൻകോട് മേഖലകളിൽ ഗുണ്ടാ പ്രവർത്തനം നടത്തി വന്ന കൊലകേസ്സ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയും സംഘവും പിടിയിൽ. 22.1.23 ൽ രാത്രി വട്ടപ്പാറ സ്വദേശി മോഹനനെ വീട് കയറി ആക്രമിക്കുകയും, അന്നേ ദിവസം തന്നെ കുറ്റിയാനി മുംതാസ് മൻസിൽ ഷജീറിനെ പോത്തൻകോട് വച്ചു വെട്ടി പേരിക്കേൽപ്പിച്ച് കൊലപെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രതികളാണ്.

ഇവരെ പിടികൂടാൻ കഴിയാതെ വന്നതിനെ തുടർന്ന്ജില്ലാ പോലീസ് മേധാവി ഡി. ശില്പ ദേവയ്യ, നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ, നാർകോട്ടിക് ഡി വൈ എസ് പി വി. റ്റി. രാസിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് ഇടുക്കി കട്ടപ്പനയിലെ രഹസ്യ സങ്കേതത്തിൽ നിന്നും ജോയ്, പ്രസാദ്, സുജിജോൺ, ഉദയസൂര്യൻ എന്നിവരെ അറസ്റ്റ് ചെയ്തത്. വട്ടപ്പാറ ഇൻസ്‌പെക്ടർ ശ്രീജിത്ത്, പോത്തൻകോട് ഇൻസ്‌പെക്ടർ മിഥുൻ, വട്ടപ്പാറ എസ് ഐ ശ്രീലാൽ, നെടുമങ്ങാട് ഡാൻസഫ് എസ് ഐ ഷിബു, എ എസ് ഐ സജു, എസ് സി പി ഒ സതികുമാർ, സി പി ഒ ഉമേഷ്‌ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.


















