ആറ്റിങ്ങൽ: ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അവനവഞ്ചേരി ആഗ്രഹ വീട്ടിൽ തുഷാന്തി(39)നെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് അറിയിച്ച് യുവതിയെ ആറ്റിങ്ങൽ അവനവഞ്ചേരിയിലുള്ള ഒരു
കെട്ടിടത്തിൽ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിക്കുകയും
വിവസ്ത്രയാക്കാൻ ശ്രമിക്കുകയും കുതറിമാറിയ യുവതിയുടെ ഫോണിൽ നിന്നും ഫോട്ടോ കൈക്കലാക്കി പ്രതിയുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ മോശക്കാരിയായി
ചിത്രീകരിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി അശ്ലീലം എഴുതി ചേർത്ത് പലർക്കും അയച്ചു കൊടുത്തു യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായാണ് പരാതി. തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസിൻ്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വർഗ്ഗീസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ ജയകുമാർ, സബ് ഇൻസ്പെക്ടർ ആദർശ്, പോലീസുകാരായ അനിൽകുമാർ, പ്രശാന്ത്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇത്തരത്തിലുള്ള മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.
മഴ കനക്കുന്നു; നഗരസഭയിൽ കൺട്രോൾ റൂം തുറന്നു
പാലക്കാട്: ജില്ലയിൽ കാലവർഷം കനത്തതോടെ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻകരുതലുകൾക്കുമായി...
















