എറണാകുളം: കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസ്സുകളിലെ ജീവനക്കാർ തമ്മിലടിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ബസ് ഡ്രൈവർ സിജുവിന് പരിക്കേറ്റു. എറണാകുളം ഗുരുവായൂർ റൂട്ടിലോടുന്ന വേദിക ബസ് കണ്ടക്ടർ സിജുവിനാണ് കുത്തേറ്റത്.

രാവിലെ എട്ടു മണിയോടെയാണ് രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കവും പിന്നാലെ സംഘര്‍ഷവുമുണ്ടായത്.ബസിന്‍റെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോകുന്ന വേദിക ബസ് സ്റ്റാന്‍റില്‍ നിന്നും പുറപെട്ടതിനുശേഷം വഴിക്ക് വച്ച് യാത്രക്കാരെ കയറ്റിയതാണ് സംഘര്‍ഷത്തിന് തുടക്കം. ഇത് അമ്മേ നാരായണ ബസിലെ കണ്ടക്ടര്‍ രാധാകൃഷ്ൻ ചോദ്യം ചെയ്തു. പിന്നാലെ രണ്ട് കണ്ടക്ടര്‍മാരും തമ്മില്‍ അടിയും കത്തിക്കുത്തുമായി. വയറിന് കുത്തേറ്റ സിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിജുവിൻ്റെ പരിക്ക് ഗുരുതരമല്ല.
സിജുവിനെ കുത്തി പരിക്കേൽപ്പിച്ച അമ്മേ നാരായണ ബസ് കണ്ടക്ടർ രാധാകൃഷ്‌ണനെ മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസില്‍ പൂമാല മുറിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന പേനാക്കത്തിയുപയോഗിച്ചാണ് രാധാകൃഷ്ൻ സിജുവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

















