ആറ്റിങ്ങല്‍: പെട്രോള്‍ പമ്പില്‍ ഒതുക്കിയിടാനായി പിന്നിലേയ്‌ക്കെടുത്ത സ്വകാര്യബസിടിച്ച് ആലംകോട് ജങ്ഷനിലെ വെയിറ്റിങ് ഷെഡ് തകര്‍ന്നു. വെയിറ്റിങ് ഷെഡിനുള്ളില്‍ ബസ് കാത്ത് നിന്ന നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഭിത്തി തകര്‍ന്ന് സിമന്റ് കട്ടകള്‍ ചിതറി കാലുകളില്‍ വീണാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 6.45 ഓടെയാണ് സംഭവം. ആലംകോട് ജങ്ഷനിലെ പമ്പില്‍ നിന്ന് ഡീസല്‍ നിറച്ചശേഷം ഇവിടെ പാര്‍ക്ക് ചെയ്യാനായി ബസ് പിന്നിലേയ്‌ക്കെടുത്തപ്പോഴാണ് അപകടമുണ്ടായത്. വെയിറ്റിങ് ഷെഡ് അപകടാവസ്ഥയിലാണ്. ഇരിപ്പിടത്തിനും തൂണുകള്‍ക്കും കേടുപാടുകളുണ്ട്. മുന്‍ എം.എല്‍.എ. ബി.സത്യന്റെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചാണ് ഇവിടെ വെയിറ്റിങ് ഷെഡ് നിര്‍മ്മിച്ചിരുന്നത്. പൊതുപ്രവർത്തകൻ എം എച്ച് അഷ്‌റഫിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.


















