സൂപ്പർ താരങ്ങളുടെ ക്രിക്കറ്റ് മത്സരത്തിന് കമന്റേറ്ററായി ആറ്റിങ്ങലുകാരൻ. ആറ്റിങ്ങൽ സ്വദേശി അജാസ് ബഷീറാണ് പ്രീമിയർ ലീഗ്. ആറ്റിങ്ങൽ കോളേജിൽ റിട്ടയേർഡ് ഡോ. എ. സീനയുടെയും പരേതനായ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലായിരുന്ന ഇ. ബഷീറിന്റെയും മകനാണ് അജാസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അജാസ് കഴിഞ്ഞ 8 വർഷമായി കമെന്ററി രംഗത്ത് സജീവമാണ്. ഒട്ടവനവധി ടൂർണമെന്റുകൾ നടത്തിയിട്ടുണ്ട്. സിഗ്മ പ്രീമിയർ ലീഗ്, മലപ്പുറം പ്രീമിയർ ലീഗ് എന്നിവയ്ക്കു താര ലേലം നടത്തിയിട്ടുണ്ട്. ഐ പി എല്ലിന് സമാനമായ രീതിയിൽ പ്ലയെർ ഓപ്ഷൻ ഡിസൈൺ ചെയ്തു കേരളത്തിൽ ഏറ്റവും ആദ്യം താര ലേലം നടത്തിയിട്ടുണ്ട് എന്നുള്ളതും അജാസിന്റെ പ്രത്യേകതയാണ്. ജയ്‌പൂർ, ഹൈദരാബാദ്, റെയ്‌പുർ, ജോദ്പുർ, ബാഗ്ലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ക്രിക്കറ്റ് മാച്ചിൽ കമന്റേറ്ററായി പോകുന്നുണ്ട്.



















