ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐ .ടി. ഐക്കു സമീപം അഗ്രാമാർട്ട് സ്ഥാപന ഉടമ സുജിത്തിനെയും, ജീവനക്കാരനായ നിധിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കരവാരം ചരുവിള പുത്തൻ വീട്ടിൽ മോനൂട്ടൻ എന്നു വിളിക്കുന്ന തക്കു (28) വാണ് അറസ്റിലായതു .
12 ന് രാത്രി ഒമ്പതു മണിയോടു കൂടി കടയിലെ കളക്ഷൻ തുകയുമായി കടയുടെ മുൻവശം നിന്ന നിഥിന്റെ കൈയിൽനിന്നു പണം പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ചതിനാണ് സുജിത്തിനെ പ്രതികൾ വെട്ടുകത്തി കൊണ്ടു വെട്ടിപ്പരിക്കേൽപിച്ചത്. തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ് പി ജയകുമാറിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ് എച്ച്.ഒ മുരളീകൃഷ്ണന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.ഐ അഭിലാഷ്, എസ്. ഐ മനു, എ.എസ്.ഐ രാജീവൻ, സി. പി.മാരായ മാരായ റിയാസ്,ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്. ഈ കേസിലേ ഒന്നാം പ്രതിയായ നിതിൻ എന്ന പക്രുവിനെ അറസ്റ്റ് ചെയ്യാനുണ്ട്.
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി
പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...
















