കല്ലമ്പലം: യുവാവിനെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെട്ടു റോഡിലേയ്ക്ക് ഓടിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ച് കാറിൽ കയറ്റിക്കൊണ്ടു പോയി വീണ്ടും ആക്രമിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. നാവായിക്കുളം പൈവേലിക്കോണം അശ്വതിഭവനിൽ ഹരിദേവ് (29) അറസ്റ്റിലായത്. ജൂലൈ നാലിന് ആണ് കേസിനാസ്പദമായ സംഭവം.
അന്നേദിവസം തന്നെ നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ദേഹോപദ്രവമേല്പിച്ച കേസ്സിലും പ്രതിയാണ്. പ്രതി സംഭവത്തിനു ശേഷം ബാംഗ്ലൂർ, ഹൈദ്രാബാദ്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. കല്ലമ്പലം, പള്ളിക്കൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി കൊലപാതശ്രമകേസ്സുകളിലും മയക്കു മരുന്നു വിപണന കേസ്സുകളിലും പ്രതിയാണ് അറസ്റ്റിലായ ഹരിദേവ്.
തിരുവനന്തപുരം റൂറൽ എസ്സ്.പി. പ്രശാന്തൻ കാണിയുടെ നിർദ്ദേശാനുസരണം വർക്കല ഡി.വൈ.എസ്.പി പി.വി രമേഷ് കുമാർൻറ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു.ഡി., ഡാൻസാഫ് ടീം അംഗങ്ങളായ എസ്സ്.ഐ.ബിജു, എ.എസ്.ഐ അനൂപ്, സി.പി.ഒ സുനിൽരാജ്, വിനീഷ്, ഉമറുൾ ഫറൂഖ്, സുജിൽ വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസിലെ എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ ബാലു.ഡി, ഹരീഷ് എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.

















