കല്ലമ്പലം, മാവിന്മൂടിന് സമീപം കുളത്തിൽ കഴിഞ്ഞദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. ഒരാൾ അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് കസ്റ്റഡിയിലെത്തിയ നാല് പേരെ ചോദ്യം ചെയ്തതിൽ ഒരാൾ കുറ്റം സമ്മതിച്ചു. മാവിൻമൂട് തലവിള വീട്ടിൽ ബാബുവിന്റെ മകൻ 41 വയസ്സുള്ള സുനിൽ ആണ് പ്രതി. ഇയാൾ കുറ്റം സമ്മതിച്ചതായി കല്ലമ്പലം പോലീസ് . അറിയിച്ചു
ചിറ്റാഴിക്കോട് കോലകത്ത് വീട്ടിൽ ബാബുവിന്റെ മകൻ രാജുവിന്റെ മൃതദേഹമാണ് കുളത്തിൽ കാണപ്പെട്ടത്. സംഭവ ദിവസം രാജുവിനൊപ്പം മദ്യപിച്ചിരുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്.
സംഭവത്തെക്കുറിച്ച് കല്ലമ്പലം പോലീസ് പറയുന്നത് ഇങ്ങനെ……..
ഇക്കഴിഞ്ഞ പത്താം തീയതി വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രതി സുനിലും മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടി കൊല്ലപ്പെട്ട രാജുമൊത്ത് വയലിലെ കുളത്തിൻ കരയിൽ മദ്യപിക്കാനായി ഒരുമിച്ചു കൂടി. മദ്യപാനത്തിനിടയിൽ സുനിലിനായി ഗ്ലാസിലൊഴിച്ചു വച്ച മദ്യം രാജുവിന്റെ കൈതട്ടി തറയിൽ വീഴുകയും ഇതിനെ ചൊല്ലി ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഇവർ സ്ഥലത്തുനിന്നും പിരിഞ്ഞു പോയി.
അതിനുശേഷം വൈകുന്നേരത്തോടുകൂടി കുളിക്കുന്നതിനായി രാജു കുളത്തിലെത്തി. പിന്നാലെ അവിടെയെത്തിയ സുനിൽ കുളത്തിൽ കുളിക്കുകയായിരുന്ന രാജുവിനെ കരയിലിരുന്ന് കൊണ്ട് അസഭ്യം പറയുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു.
ഇതിനിടയിൽ സുനിൽ വെള്ളത്തിലിറങ്ങി കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന രാജുവിനെ വെള്ളത്തിൽ ബലമായി പിടിച്ച് മുക്കുകയായിരുന്നു. രാജു മരിച്ചു എന്ന് ഉറപ്പായതിനുശേഷം ആണ് സുനിൽ മടങ്ങിയത്. ഇക്കാര്യങ്ങൾ പ്രതി തന്നെയാണ് പോലീസിന് വിവരിച്ചു നൽകിയത്. സുനിൽ രാജുവിനെയും കുളത്തിൽ കണ്ടവർ കണ്ട ദൃക്സാക്ഷികൾ ഉണ്ടെന്നും പോലീസ് അറിയിച്ചു. പ്രതി സുനിലിന്റെ അറസ്റ്റ് കല്ലമ്പലം പോലീസ് രേഖപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.


















