വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സ്പെഷ്യൽ സ്‌കോഡ് മിന്നൽ പരിശോധന നടത്തി. 25 കിലോയോളം അമോണിയ കലർന്ന പഴകിയ മത്സ്യം പിടിച്ചെടുത്തു. പുന്നമൂട് മാർക്കറ്റിൽ പഴകിയ മത്സ്യവില്പന സ്ഥിരമാണെന്നുള്ള പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്ന് ഉച്ചയോടെ സ്‌പെഷ്യൽ സ്‌കോഡ് പരിശോധന നടത്തിയത്. മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 35 കിലോയോളം മത്സരത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയത്. 25 കിലോ ചെമ്പല്ലി, 10 കിലോ ചൂര എന്നിവയാണ് അമോണിയ കലർത്തി മാർക്കറ്റിൽ വിൽപ്പനക്ക് എത്തിച്ചിരുന്നത്.

തുടർന്ന് ഈ മത്സ്യങ്ങൾ നശിപ്പിക്കുന്നതിനുള്ള നടപടിയും ഭക്ഷ്യസുരക്ഷാ വിഭാഗം കൈക്കൊണ്ടിരുന്നു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ അറിയിച്ചു.




















