നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കും: മന്ത്രി കെ. രാജൻ

Feb 21, 2023

seena

തിരുവനന്തപുരം: കേരളത്തിലെ ഡിജിറ്റൽ സർവേ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. സർവേ സഭകളടക്കമുള്ള പരിപാടികളിലൂടെ പൊതുജന അഭിപ്രായം രൂപീകരിച്ച് സമയബന്ധിതമായി സര്‍വ്വേ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. സംസ്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളത്തിൽ ആദ്യമായി ഭൂമി സെറ്റിൽമെന്റ് രേഖകൾ തയ്യാറാക്കുന്നതിനുള്ള വിദഗ്ധരുടെ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പും സർവ്വേ ഭൂരേഖ വകുപ്പും സംയുക്തമായാണ് സിംപോസിയം സംഘടിപ്പിച്ചത്.

ഭൂവുടമസ്ഥത സുരക്ഷിതമാക്കുകയും തർക്കങ്ങൾ ഇല്ലാതാക്കുകയും നിക്ഷേപവും സാമ്പത്തിക വളർച്ചയും സുഗമമാക്കുകയും ചെയ്യുന്ന സുതാര്യവും കാര്യക്ഷമവുമായ ഭൂഭരണ സംവിധാനം സ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭൂവുടമകൾക്കും സർക്കാർ വകുപ്പുകൾക്കും പ്രയോജനപ്പെടുന്ന ന്യായവും നീതിയുക്തവുമായ ഒരു സംവിധാനത്തിന് വഴിയൊരുക്കുകയാണ് ഗവൺമെന്റ് ചെയ്യുന്നത്. ‘എല്ലാവർക്കും ഭൂമി, ആധികാരിക ഭൂരേഖകൾ, സ്‌മാർട് സേവനങ്ങൾ’ എന്നതാണ് ആധുനികവല്‍ക്കരണത്തിലെ സര്‍ക്കാര്‍ കാഴ്ചപ്പാട്. നിലവിലുള്ള ഭൂരേഖകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും ഭൂമി കൈകാര്യം ചെയ്യുന്നതിനുമുള്ള ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേയ്ക്ക് തുടക്കം കുറിച്ചു. ഇതിനായി ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.

ഭൂവുടമസ്ഥത സുരക്ഷിതമാക്കി തർക്കങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. നിക്ഷേപവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് സുതാര്യവും കാര്യക്ഷമവുമായ ഭൂഭരണ സംവിധാനം വികസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭൂ ഭരണ സംവിധാനം കൂടുതൽ സ്വീകാര്യവും ഉപഭോക്തൃസൗഹൃദവുമാക്കുന്നതിന് സാങ്കേതികവിദ്യകളും സ്മാർട്ട് സേവനങ്ങളും ഉപയോഗിക്കുന്നു. റവന്യൂ, രജിസ്ട്രേഷൻ, സർവേ എന്നീ വകുപ്പുകളുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സേവനങ്ങളെ സമന്വയിപ്പിച്ച് ഒരു പ്ലാറ്റ് ഫോം എന്നതിനാണ് ഗവൺമെന്റ് പരിഗണന നൽകുന്നത്.

ഭൂവുടമകൾക്ക് ആധികാരിക ഭൂരേഖ നൽകുന്നതിന് ലാൻഡ് സൈറ്റിൽമെന്റ് ആക്ട് ആവശ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് ആധുനിക ഭൂഭരണ നിർവഹണത്തെക്കുറിച്ചുള്ള സിമ്പോസിയത്തിന് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അധ്യക്ഷത വഹിച്ചു. ലോകബാങ്കിലെ ലീഡ് ലാൻഡ് അഡ്‌മിനിസ്‌ട്രേഷൻ സ്‌പെഷ്യലിസ്റ്റ് മിക്ക പെറ്റേരി, പ്രൊഫ. സോളമൻ ബെഞ്ചമിൻ, നിവേദിത പി. ഹരൻ, രാജീവ് ചൗള, ചൊക്കലിംഗം, ദീപക് സനൻ, വി.കെ.അഗർവാൾ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

കൊല്ലം : ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസ്...