കേരളകൗമുദി ഏജന്റും കല്ലമ്പലം ലേഖകനുമായ സുനിൽ പത്ര വിതരണത്തിനിടയിൽ നാവായിക്കുളത്ത് തെരുവ് നായയുടെ ആക്രമണത്തിനിരയായി. അഞ്ച് ദിവസം മുമ്പ് രാവിലെ ആയിരുന്നു സംഭവം. മുറിവ് നിസാരമായിരുന്നതിനാലും പ്രദേശവാസിയായ ഒരാൾ നായയെ അറിയാമെന്നു പറഞ്ഞതിനാലും സാരമാക്കിയില്ല. നിരീക്ഷണത്തിലായിരുന്ന നായയെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലാത്തതിനാൽ വർക്കല താലൂക്കാശൂപത്രിയിൽ ചികിത്സതേടി. നാല് ദിവസം പിന്നിട്ടതിനാൽ ഒരുമാസത്തോളും പല തവണ വാക്സിൻ എടുക്കണമെന്ന് നിർദ്ദേശിക്കുകയും വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കൽകോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്....