തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം. ബന്ധുക്കളായ സ്ത്രീകൾ നടുറോഡിൽ തമ്മിൽ തല്ലി. തിരുവനന്തപുരം വർക്കലയിൽ ആയിരുന്നു സംഭവം. മർദ്ദനമേറ്റ യുവതിയുടെ പരാതിയെ തുടർന്ന് അയിരൂർ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം വൈകുന്നേരം ആറേകാൽ മണിയോടെ വർക്കല അയിരൂർ പാളയംകുന്ന് ഗുരു മന്ദിരത്തിന് സമീപമായിരുന്നു സംഭവം. വർക്കല സ്വദേശി സുനി എന്ന യുവതിക്കാണ് മർദനമേറ്റത്. ചതയ പൂജക്ക് പങ്കെടുത്ത ശേഷം മടങ്ങവേ സുനിയുടെ ബന്ധുകൂടിയായ ബിന്ദു എന്ന യുവതി വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.
ബിന്ദുവും സുനിയും ബന്ധുക്കളാണ്. ബിന്ദുവിന്റെ സഹോദരൻ ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. സുനിയെ ബിന്ദുവിന്റെ സഹോദരന്റെ ഇലക്ഷൻ പ്രചരണത്തിനായി വിളിച്ചിട്ട് വന്നില്ല എന്ന് പറഞ്ഞായിരുന്നു ആദ്യം തർക്കം തുടങ്ങിയത്. തർക്കം പിന്നീട് വാക്കേറ്റത്തിലും കയ്യാങ്കളിലും കലാശിച്ചു.
അടികൊണ്ട് തറയിൽ വീണ സുനിയെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ശരീരമാസകലം മർദ്ദനമേറ്റ സുനി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അയിരൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
![]()
![]()
![]()

















