ഇരിങ്ങാലക്കുടയില്‍ ആനക്കലിയില്‍ പൊലിഞ്ഞത് ആറ്റിങ്ങല്‍ക്കാരന്‍

May 2, 2026

ആറ്റിങ്ങല്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാംപാപ്പാന്‍ ആറ്റിങ്ങല്‍ക്കാരനാണ്. ആറ്റിങ്ങല്‍ കിഴുവിലം ചരുവിളപുത്തന്‍വീട്ടില്‍ കുട്ടപ്പന്റെ മകന്‍ ശ്രീക്കുട്ടനാണ് (25) കൊല്ലപ്പെട്ടത്.

എഴുന്നള്ളത്തിനായി കൊണ്ടുവന്ന വാഴ്‌വാടി കാശിനാഥന്‍ എന്ന ആനയാണ് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇടഞ്ഞ് അപകടമുണ്ടാക്കിയത്. ഇടഞ്ഞ ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ച പാപ്പാന്‍മാരെ ആന തുമ്പിക്കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. നിലത്തുവീണ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ആന ചവിട്ടി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാംപാപ്പാന്‍ ഇപ്പോഴും ചികിത്സയിലാണ്. ശ്രീക്കുട്ടന്റെ മൃതദേഹം നാലുമണിയോടെ കിഴുവിലത്തെ വീട്ടിലെത്തിക്കും.
അമ്മ: ബിന്ദു. സഹോദരി: പരേതയായ ശ്രീക്കുട്ടി.

കുട്ടപ്പന്‍ ആനപ്പാപ്പാനായിരുന്നു. ശ്രീക്കുട്ടനും ചെറുതിലേ ആനക്കമ്പക്കാരനായി പഠനം ഉപേക്ഷിച്ച് ആനകള്‍ക്കൊപ്പം കൂടുകയായിരുന്നു. 2015 മുതല്‍ ആനപ്പാപ്പാന്‍മാരുടെ സഹായിയായി കൂടിയ ശ്രീക്കുട്ടന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കാശിനാഥന്‍ എന്ന ആനയുടെ രണ്ടാംപാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു.

cake tower new
LATEST NEWS
മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി ‘ചായമൻസ’

മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി ‘ചായമൻസ’

ആറ്റിങ്ങൽ: പതിനാറാമത് മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദന സ്ക്രിപ്റ്റ്...